ദക്ഷിണ കേരളത്തിൽ കോട്ടയം ജില്ലയിൽ സദാ സരസ്വതി സാന്നിധ്യമുള്ള വാഗ്ദേവതയുടെ പുണ്യഭൂമി.ക്ഷേത്രത്തിന്റെ ഐതിഹ്യവും ഉല്പത്തിയും കൊല്ലവർഷം ആറാം ശതാബ്ദത്തിലാണ്.
ഈ ദേശത്തെ കിഴിപ്പുറം ഇല്ലത്തെ ഒരു നമ്പൂതിരി മോക്ഷപ്രാപ്‍ത്തിക്കായി ഗംഗാസ്നാനത്തിന് പുറപ്പെട്ടു.യാത്ര മധ്യേ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ഭജനമിരുന്നു.

സർവ്വാഭരണ വിഭൂഷണിയായ ദേവി നമ്പൂതിരിക്ക് സ്വപ്ന ദർശനം നൽകുകയും, മോക്ഷപ്രാപ്‌തതിക്കായി ഇനി ഗംഗ സ്നാനം ചെയ്യേണ്ടതില്ലെന്നും, അങ്ങയുടെ ഇല്ലത്തിനടുത്ത് കരുനാട്ട് ഇല്ലത്ത് രണ്ട് ഉണ്ണികൾ പിറക്കും എന്നും ,അതിലൊരു പുത്രനെ ഔരസപുത്രനായി സ്വീകരിക്കാമെന്ന് അരുളി ചെയ്യുകയും ചെയ്തു.
തിരിച്ചെത്തിയ നമ്പൂതിരി പണ്ടേ പനച്ചിക്കാട്ടുള്ള വിഷ്ണു ക്ഷേത്രത്തിലെ കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ സ്നാനത്തിനിറങ്ങി,
കുളി കഴിഞ്ഞതിനുശേഷം തന്റെ ഓലക്കുട എടുക്കാൻ ശ്രമിച്ചപ്പോൾ കുട കൽപ്പടവുകളിൽ ഉറച്ചിരുന്നു.
സ്തപ്തനായി നിന്ന നമ്പൂതിരിയുടെ മുന്നിൽ ഒരു ദിവ്യ പുരുഷനെത്തുകയും മൂകാംബിക ദേവി ഈ കുടയേറി വന്നിട്ടുണ്ടെന്നും ദേവിയെ കുടയിൽ നിന്നും ആവാഹിച്ച് കുടിയിരുത്തണം എന്ന് അറിയിച്ചു.
കുളത്തിന്റെ സമീപത്തെ വള്ളിക്കാടിനുള്ളിൽ താപസന്മാർ പൂജിച്ചിരുന്ന ഒരു ശിലാവിഗ്രഹം ഉണ്ടെന്നും, അതിലേക്ക് ആവാഹിച്ച് ഇവിടെ പ്രതിഷ്ഠിക്കണമെന്നും, ഈ വിഗ്രഹത്തിൽ പൂജകൾ ചെയ്യുവാൻ തപശക്തിയുള്ളവർ ഇല്ലാത്തതിനാൽ, ഇതിന് അഭിമുഖമായി മറ്റൊരു ബിംബം പ്രതിഷ്ഠിച്ചു അതിൽ പൂജകൾ ചെയ്യാമെന്നും അരുൾ ചെയ്തു.
അങ്ങനെ അന്ന് കുളക്കരയിൽ യഥാ വിധി പ്രതിഷ്ഠ നടത്തി. ശ്രീ മൂകാംബിക ദേവിയെ ഇവിടെ കുടിയിരുത്തി, പുത്രലബ്ധിയിൽ നമ്പൂതിരി സന്തോഷവാനായി.
നമ്പൂതിരിയുടെ പിന്മുറക്കാർ അന്നുമുതൽ ദക്ഷിണാ മൂകാംബി ദേവിയെ ഉപാസിച്ചു പോരുന്നു.
ഇതാണ് സദാ സരസ്വതി സാന്നിധ്യമുള്ള പനച്ചിക്കാട്ടെ ദക്ഷിണ മൂകാംബി ക്ഷേത്രത്തിൻറെ ഐതിഹ്യം!
പനച്ചിക്കാട് ക്ഷേത്ര സന്നിധിയിൽ എത്തുമ്പോൾ ക്ഷേത്രഗോപുരം കടന്ന് ആദ്യം എത്തുന്നത് വിഷ്ണു ക്ഷേത്ര നടയിലാണ്… ഇവിടെ തൊഴുത് വഴിപാടുകൾ സമർപ്പിച്ചതിനു ശേഷം സരസ്വതി സന്നിധിയിലേക്ക്….
സരസ്വതി നടയിൽ എത്തുമ്പോൾ കരിങ്കൽ കെട്ടിനുള്ളിൽ അല്പം താണ് സരസ്വതി ദേവി പ്രതിഷ്ഠ കാണാം. മൂല വിഗ്രഹം പള്ളിപ്പടർപ്പുകൾക്കുള്ളിൽ ആണ്. പടവുകൾ കയറി കിഴക്കോട്ട് നിന്ന് പ്രതിബിംബത്തിൽ തൊഴുതു പ്രാർത്ഥിക്കുന്നു….
ഇവിടെ എത്തുന്ന എല്ലാ ഭക്തരും മണ്ണിൽ അക്ഷരങ്ങൾ കുറിച്ച് വാക്ക് ദേവതയുടെ അനുഗ്രഹം നേടുന്നു…
വിദ്യയുടെ ആരംഭം കുറിക്കുവാൻ അത്യുത്തമമായ ഇടമായി പനച്ചിക്കാട് സരസ്വതി സന്നിധി കാലങ്ങൾക്കു മുമ്പേ തന്നെ പ്രസിദ്ധമാണ്…
വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നാണല്ലോ പ്രമാണം…
വിദ്യാരംഭം കുറയ്ക്കേണ്ട പ്രായം രണ്ടര വയസ്സിനും മൂന്നര വയസ്സിനും ഇടയിലാണെന്ന് ആചാരപ്രമാണം….
നവരാത്രി കാലത്ത് വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകളാണ് ഇവിടെ അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിക്കുന്നത്.
കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത പ്രത്യേകതയാണ് പനച്ചിക്കാട് ഉള്ളത്. സദാ സരസ്വതി സാന്നിധ്യം ഉള്ളതിനാൽ വർഷത്തിൽ എല്ലാ ദിവസവും വിദ്യാരംഭം നടത്താവുന്ന അത്യപൂർവ്വ ക്ഷേത്രം…..
മൂല വിഗ്രഹത്തിന് അഭിമുഖമായി കുട്ടിയെ മടിയിൽ ഇരുത്തി നാവിൽ സ്വർണ്ണം കൊണ്ട് ആദ്യാക്ഷരം കുറിച്ച് വിദ്യാരംഭ ചടങ്ങുകൾ യഥാ വിധി നടത്തുന്നു.
കേരളത്തിൽ എല്ലാ ഇടത്തുനിന്നും വിദ്യാരംഭം കുറിക്കുവാൻ കുറിക്കുവാൻ ഭക്തർ പനിച്ചിക്കാട് എത്താറുണ്ട്….
എന്നാൽ ദക്ഷിണ ഭാരതത്തിലെ പ്രധാനമായും തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിൽ നിന്ന് നിരവധി ആളുകളാണ് വിദ്യാരംഭം കുറിക്കുവാൻ ആഗ്രഹിച്ച് അന്വേഷണം നടത്തുന്നത്…..
www.panachickad.org 048123306708. 6282970674

GIPHY App Key not set. Please check settings